പൊതുമേഖല സ്ഥാപനങ്ങൾ നാട്ടിൽ തുടരേണ്ടതില്ല എന്ന ബി ജെ പി നയമാണ് കേരളത്തിൽ യു ഡി എഫ് നടപ്പാക്കാൻ പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
സ്വകാര്യവൽക്കരണത്തിന് വമ്പിച്ച താൽപര്യം, പൊതുമേഖല സ്ഥാപനങ്ങളോട് വല്ലാത്ത അലർജി എന്നതാണ് നയം
കേരളത്തിന്റെ താൽപര്യങ്ങൾക്ക് എതിരായതുകൊണ്ടാണ് സർക്കാരിനെതിരെ വിട്ടുവീഴ്ച കാണിക്കാത്തത്
എങ്ങനെയാണോ കേരളം വളർന്നു വരേണ്ടത് അങ്ങനെയല്ല വളർത്തിക്കൊണ്ട് വരുന്നത്
കേരളത്തെ പുറകോട്ടടിക്കുന്ന ഒരു നടപടിക്കും കൂട്ടുനിൽക്കാൻ ആവില്ല
തെറ്റായ നടപടികൾക്കെതിരെ ശക്തമായ പ്രതിരോധം ഉയർത്തും
സാമ്പത്തിക രംഗത്ത് കഴിഞ്ഞ സർക്കാരിന്റേത് മികച്ച നേട്ടങ്ങളാണെന്ന് സി എ ജി റിപ്പോർട്ട് വന്നു
അത് സർക്കാരിന്റെ കക്ഷത്തുണ്ട്
റിപ്പോർട്ട് വന്നതോടെ എൽ ഡി എഫിനെതിരെ ഇവർ ഉന്നയിച്ച കാര്യങ്ങൾ ആവിയായിപ്പോയി
സംസ്ഥാന സർക്കാരിനെ അറിയിക്കുക പോലും ചെയ്യാതെ വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരികൾ വിൽക്കാൻ ശ്രമിച്ചതിൽ ദുരൂഹത
വിശദാംശങ്ങളിലേക്ക് പോകുമ്പോൾ ദുരൂഹത വർധിക്കുകയാണ്
ആരോഗ്യ, വിദ്യാഭ്യാസ, വൈദ്യുതി മേഖലകൾ സ്വകാര്യവൽക്കരിക്കാൻ പോകുന്നു
ദുരവസ്ഥയിലേക്ക് കേരളത്തെ എത്തിക്കാനാണ് യു ഡി എഫ് നോക്കുന്നതെന്നും വി എസ് അനുസ്മരണ സമ്മേളനത്തിൽ പിണറായി വിജയൻ പറഞ്ഞു.
